Tuesday, June 11, 2013

വൃദ്ധസദനം




തന്റെ മുന്നിലുള്ള ചോറ്റു പാത്രത്തില്‍ പരതുകയല്ലാതെ ,ആ അമ്മയ്ക്ക് ഒരു വറ്റ് പോലും കയ്യില്‍ തടയുന്നില്ല. കണ്ണുനീര്‍ കാരണം ഒന്നും കാണാനും വയ്യ , അടുത്തുള്ള മറ്റു അമ്മമാര്‍ കാണാതിരിക്കാന്‍ വന്തിയമ്മ കിണഞ്ഞു ശ്രമിക്കുകയായിരുന്നു .
ഇവരൊ
ക്കെ യാണ് ഇനി എന്റെ ബന്ധുക്കള്‍. തൊട്ടടുത്തു  നിന്ന ലീലാമണി യമ്മ മെല്ലെ പുറത്തു തട്ടി , ഒരു സാന്ത്വനം കൊതിച്ചെന്നപോലെ വന്തിയമ്മ അവരെ ഒന്ന് നോക്കി. കൈകള്‍ മുറുക്കെ  ഒന്ന് പിടിച്ചമര്‍ത്തി   എല്ലാ ദുഖങ്ങളും പങ്കു വച്ചപോലെ ഒരു നിമിഷം  നിന്നിട്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി.
  എന്റെ മകനെ പോലെ ഒരു മകന്‍ അവര്‍ക്കും?
ആ അമ്മ നെടുവീര്‍പ്പിട്ടു കൊണ്ട് ആലോചിച്ചു .
വീട്ടില്‍ നിന്നിറങ്ങണം എന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ ഇന്നലെ അവന്‍ അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത് .." അച്ഛന്റെ വാക്കുകളാണ്. ..ഒരിക്കല്‍ അവന്‍, എന്തോ പറഞ്ഞു . അന്ന്  ഞാന്‍ കരഞ്ഞപ്പോള്‍ അവനെ വിളിച്ചു നിര്‍ത്തി ക്രോസ് വിസ്താരം ചെയ്തത് .  അവള്‍ കരഞ്ഞത് എന്തിനാണെന്ന് ഞാനില്ലാത്തപ്പോള്‍ നിങ്ങള്‍ അറിയേണ്ടതല്ലേ , നിങ്ങളെ ഇത്ര വലുതാക്കിയത് അവളെ കരയിക്കനാണോ?

അന്ന് രണ്ടു പേര്‍ക്കും ഉത്തരമില്ലായിരുന്നു......ഞാനില
്ലാത്തപ്പോള്‍ എന്റെ പൊന്നുവിനെ നിങ്ങള്‍ വ്രുദ്ധസാദനത്തിലോന്നും കൊണ്ട് പോയി തള്ളരുത്." അത് പറഞ്ഞപ്പോള്‍ ഇനിയും അവരെ ചീത്ത പറയും എന്ന് പേടിച്ചു ഞാന്‍ ഇടയില്‍ കയറി....ഞാന്‍ വെറുതെ കരഞ്ഞതാണ് അവര്‍ എന്നെ ഒന്നും ചെയ്തില്ല എന്ന് അപോഴും അവന്റെ അച്ഛന്‍ പറഞ്ഞു നീ അവരെ വഷളാക്കരുത്...അമ്മമാരുടെ സ്നേഹമാണ് അവരെ ചീത്തയാക്കുന്നത്‌ എന്നും...സത്യമാണോ?
ഇന്ന് ഒരു മറു ചോദ്യം പോലും എന്റെ ഭാഗത്ത് നിന്നില്ലാതെയാണ് ഞാന്‍ അവന്റെ ആജ്ഞ നിറവേറ്റിയത്...അത്ര പോലും എന്റെ മോന്‍ വേദനിക്കരുതെന്ന് മനസ്സില്‍ എടുത്ത ഉറച്ച തീരുമാനത്തിന്റെ ഭാഗമായി.
കഴിയുന്നതും എല്ലാവരുടെയും മുന്നില്‍ സന്തോഷം അഭിനയിക്കുക.എനിക്ക് വേണ്ടിയല്ല എന്റെ മകനെ ആരും കുറ്റപെടുത്താതിരിക്കാന്‍.. മകനെ നിനക്ക് വേണ്ടി ഈ അമ്മ ഇതില്‍ പരം എന്താണ് ചെയ്യേണ്ടത്...?വീണ്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.ആരും അരികില്‍ വന്നില്ല .
എല്ലാവര്ക്കും അങ്ങനെ ഓരോ അനുഭവങ്ങള്‍ ഉള്ളതാണല്ലോ...ഇന്ന് അവര്‍ ഒരു പാട് കരയും അവരെ അതിനു വിടുക..എന്നും മറ്റുള്ളവര്‍ ഓര്‍ത്ത്‌ കാണും...
എന്നെ പോലെ അല്ലെങ്കില്‍ എന്നെക്കാള്‍ മോശമായിരിക്കും അവര്‍ക്കൊക്കെയുള്ള അനുഭവം.വന്തിയമ്മ തനിക്കായി നീക്കി വച്ച മുറിയിലേക്ക് നടന്നു.....തൊട്ടടുത്ത മുറിയിലാണ് ലീലാമണി യമ്മയുടെ മുറി...പോകുന്ന പോക്കില്‍ അവര്‍ ആ മുറിയിലേക്ക് ഒന്ന് കണ്ണോടിച്ചു. എന്തോ മടിയില്‍ ഉണ്ട് ,അവര്‍ ചിന്താധീനയാണ്

ആരുടെ മുറിയിലും അനുവാദമില്ലാതെ ഇന്നോളം കേറിയിട്ടില്ല ,എങ്കിലും ഒരു ആകാംക്ഷ , മെല്ലെ ഒച്ചയാക്കാതെ പിറകില്‍ ചെന്ന് നോക്കി രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോയില്‍ നോക്കിയിരിപ്പാണ് ഞാന്‍ പിന്നില്‍ വന്നു നിന്നതോ ഫോട്ടോ കണ്ടതോ പാവം അവര്‍ അറിഞ്ഞില്ല . അതൊക്കെ അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ ആകാം...കൈകള്‍ കൂട്ടി മുറുക്കെ പിടിക്കുമ്പോള്‍
തന്നെ അവരുടെ ആത്മ സംഘര്‍ഷത്തിന്റെ ഒരു നേരിയ ചലനം എന്നിലേക്കും പ്രവഹിചിരുന്നല്ലോ.....ഞാനും ഇനി മുതല്‍ ഇവിടെയാണ്‌ ഇവരുടെ കൂടെ.
എല്ലാ വേദനകളും മൌനത്തിലും മനസ്സിലും ഒതുക്കി ഇനി ഇവിടെ ഈ മര ച്ചോട്ടില്‍ . ഞാനെന്റെ   ദിനങ്ങളെ തല്ലിക്കെടുത്തട്ടെ...

No comments:

Post a Comment